1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; 2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി 3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; 4അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.¶ 5നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; 6അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും 7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; 8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; 9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; 10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; 11എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; 12ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; 13കൎത്താവു അവനെ നോക്കി ചിരിക്കും; 14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാൎഗ്ഗികളെ കൊല്ലുവാനും 15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; 16അനേകദുഷ്ടന്മാൎക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.¶ 17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; 18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; 19ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; 20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; 21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; 22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. 23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ 24അവൻ വീണാലും നിലംപരിചാകയില്ല; 25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീൎന്നു; 26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; 27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; 28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; 29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;¶ 30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; 31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; 32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, 33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; 34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക; 35ദുഷ്ടൻ പ്രബലനായിരിക്കുന്നതും; 36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; 37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; 38എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; 39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; 40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;