1യഹോവെക്കു സ്തോത്രം ചെയ്‌വിൻ; 2ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; 3കൎത്താധികൎത്താവിന്നു സ്തോത്രം ചെയ്‌വിൻ; 4ഏകനായി മഹാത്ഭുതങ്ങളെ പ്രവൎത്തിക്കുന്നവന്നു - 5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു - 6ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു - 7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു - 8പകൽ വാഴുവാൻ സൂൎയ്യനെയും - 9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു - 10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - 11അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - 12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- 13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു - 14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു - 15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു - 16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു - 17മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.¶ 18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു - 19അമോൎയ്യരുടെ രാജാവായ സീഹോനെയും - 20ബാശാൻ രാജാവായ ഓഗിനെയും - 21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു - 22തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - 23നമ്മുടെ താഴ്ചയിൽ നമ്മെ ഓൎത്തവന്നു - 24നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - 25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - 26സ്വൎഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;