1മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,¶
2നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി;
3ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക;
4നിന്റെ കണ്ണിന്നു ഉറക്കവും
5മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും
6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;
7അതിന്നു നായകനും മേൽവിചാരകനും
8വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു;
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;
11അങ്ങനെ നിന്റെ ദാരിദ്ൎയ്യം വഴിപോക്കനെപ്പോലെയും
12നിസ്സാരനും ദുഷ്കൎമ്മിയുമായവൻ
13അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു;
14അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു;
15അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും;
16ആറു കാൎയ്യം യഹോവ വെറുക്കുന്നു;
17ഗൎവ്വമുള്ള കണ്ണും വ്യാജമുള്ള നാവും
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും
19ഭോഷ്കു പറയുന്ന കള്ളസാക്ഷിയും
20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക;
21അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക;
22നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും.
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും
24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും
25അവളുടെ സൌന്ദൎയ്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു;
26വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും;
27ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ
28ഒരുത്തന്നു കാൽ പൊള്ളാതെ
29കൂട്ടുകാരന്റെ ഭാൎയ്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ;
30കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ
31അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം;
32സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;
33പ്രഹരവും അപമാനവും അവന്നു ലഭിക്കും;
34ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു;
35അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല;