1യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 ആക്ഷേപകൻ സൎവ്വശക്തനോടു വാദിക്കുമോ?
3അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:¶
4ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു?
5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.
6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:¶
7നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;
8നീ എന്റെ ന്യായത്തെ ദുൎബ്ബലപ്പെടുത്തുമോ?
9ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.
11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
12ഏതു ഗൎവ്വിയെയും നോക്കി കവിഴ്ത്തുക;
13അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക;
14അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
15ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;
16അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
17ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു;
18അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
19അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു;
20കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ
21അതു നീർമരുതിന്റെ ചുവട്ടിലും
22നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു;
23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;
24അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?