1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?¶
2അവെക്കു ഗൎഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ?
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
4അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു;
5കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ?
6ഞാൻ മരുഭൂമിയെ അതിന്നു വീടും
7അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;
8മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു;
9കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ?
10കാട്ടുപോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ?
11അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ?
12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും
13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു;
14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു;
15കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ
16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;
17ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി
18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ
19കുതിരെക്കു നീയോ ശക്തി കൊടുത്തതു?
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?
21അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു.
22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു;
23അതിന്നു എതിരെ ആവനാഴിയും
24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;
25കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു;
26നിന്റെ വിവേകത്താലോ പരുന്തു പറക്കയും
27നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും
28അതു പാറയിൽ കുടിയേറി രാപാൎക്കുന്നു;
29അവിടെനിന്നു അതു ഇര തിരയുന്നു;
30അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു.