1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?¶ 2അവെക്കു ഗൎഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? 3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; 4അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; 5കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? 6ഞാൻ മരുഭൂമിയെ അതിന്നു വീടും 7അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; 8മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; 9കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? 10കാട്ടുപോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? 11അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? 12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും 13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; 14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; 15കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ 16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; 17ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി 18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ 19കുതിരെക്കു നീയോ ശക്തി കൊടുത്തതു? 20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? 21അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. 22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; 23അതിന്നു എതിരെ ആവനാഴിയും 24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; 25കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; 26നിന്റെ വിവേകത്താലോ പരുന്തു പറക്കയും 27നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും 28അതു പാറയിൽ കുടിയേറി രാപാൎക്കുന്നു; 29അവിടെനിന്നു അതു ഇര തിരയുന്നു; 30അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു.