1എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.¶
2നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു;
3സൎവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു;
4നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ;
5നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം;
6എന്റെ ന്യായവാദം കേട്ടുകൊൾവിൻ;
7നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ?
8അവന്റെ പക്ഷം പിടിക്കുന്നുവോ?
9അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ?
10ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ
11അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?
12നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ;
13നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;
14ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും
15അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും;
16വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല
17എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;
18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.
19എന്നോടു വാദിപ്പാൻ തുനിയുന്നതാർ?
20രണ്ടു കാൎയ്യം മാത്രം എന്നോടു ചെയ്യരുതേ;
21നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ;
22പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും;
23എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?
24തിരുമുഖം മറെച്ചുകൊള്ളുന്നതും
25പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ?
26കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു
27എന്റെ കാൽ നീ ആമത്തിൽ ഇട്ടു;
28ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും