1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
3വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക;
4സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു
5നിന്റെ അസ്ത്രങ്ങൾ മൂൎച്ചയുള്ളവയാകുന്നു;
6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;
7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു;
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു;
9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു;
10അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക.
11അപ്പോൾ രാജാവു നിന്റെ സൌന്ദൎയ്യത്തെ ആഗ്രഹിക്കും;
12സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ,
13അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂൎണ്ണയാകുന്നു;
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും;
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും;
16നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാൎക്കു പകരം ഇരിക്കും;
17ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓൎക്കുമാറാക്കും.